Tuesday, June 1, 2010

ആനന്ദം കണ്ടെത്തുന്നതിന ് പാസ്റ്റര്മാര് തിരഞ്ഞെടുക്കുന്ന വഴികള്‍




ഞങ്ങളുടെ വീട്ടില്‍ ഒരു പാസ്റ്റര് വരുമായിരുന്നു. പത്ത് മിനിട്ട് അദ്ദേഹം വീട്ടിലിരുന്നാല്‍ പത്തു പാസ്റ്റര്മാരെ കുറ്റം പറയും. നല്ലത് ആരേയും പറ്റി പറഞ്ഞതായി ഞാന് ഓര്ക്കുന്നില്ല.
മറ്റു പാസ്റ്റര്മാര്ക്ക് നല്ല ശുശ്രൂഷ ഉണ്ടാകുന്നതിലുള്ള അസൂയയാവാം അദ്ദേഹത്തെ കൊണ്ട് അങ്ങിനെ പറയിക്കുന്നത്.
കത്തോലിക്കാ അച്ചന്മാരെ നോക്കൂ. ഒരേ തൊഴില്‍ ചെയ്യുന്ന അവര് പരസ്പരം കുറ്റം പറയാറില്ല. എന്തുകൊണ്ടാണ ് പെന്തകോസ്തില് മാത്രം ഇങ്ങിനെ സംഭവിക്കുന്നത്?
അസൂയയാവണം പ്രധാന കാരണം. കൂടുതല്‍ ജനം കൂടുന്ന സഭയിലെ പാസ്റ്റര്മാരെയാണ ് കൂടുതല്‍ വിമര്ശിക്കുന്നത്. തങ്കു പാസ്റ്ററിനെതിരെ കേസ് വന്നപ്പോള്‍ സന്തോഷിച്ച പാസ്റ്റര്മാരെ എനിക്കറിയാം. കെ. പി. യോഹന്നാന് മെത്രാനായപ്പോള്‍ പരസ്യമായി വിമര്ശിച്ച ഒട്ടേറെ ദൈവദാസന്മാരെ നിങ്ങള്‍ക്കും അറിയാമായിരിക്കണം. ഇപ്പോഴിതാ ബെനി ഹിന്റെ വിവാഹ മോചന വാര്‍ത്ത അത്തരക്കാരെ സന്തോഷിപ്പിക്കുന്നു.
ഇവരൊക്കെ ചെയ്തത് ശരിയാണെന്ന് വാദിക്കുകയല്ല. അല്ല, അവര്ക്ക് തെറ്റി പോയിരിക്കാം. തീര്ച്ചയില്ല. വിധിക്കാന് ഞാനളല്ല. അവര്ക്ക് തെറ്റി പോയാല്‍ പോലും സമൂഹമധ്യത്തില് നീ എന്തിന ് ഒരു ഒറ്റു കാരന്റെ കുപ്പായമിടുന്നു?
ആത്മാര്ത്ഥതയുണ്ടെങ്കില്‍ അവര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ ് ചെയ്യേണ്ടത്. നമ്മെ പോലെ തന്നെ പാപികളായിരുന്ന സാഹചര്യത്തില്‍ നിന്നാണ ് എല്ലാവരും വന്നത്. വീണു പോകാന് ഒരു നിമിഷം മതി. ഒരു ദൈവദാസന് തകര്ന്നു പോയാല്‍ അതിന്റെ ദോഷം സഭയ്ക്ക് മുഴുവനുണ്ട്. നാണക്കേട് കര്ത്താവിനാണ ്. നീ കര്ത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ആ നാണക്കേടില്‍ സന്തോഷിക്കില്ല.
മറ്റു വിശ്വാസികളുടെ കൂടി വിശ്വാസം തകര്ക്കുന്ന തരത്തില്‍ കുറ്റാരോപണങ്ങള്‍ നടത്തല്ലേ. പെന്തകോസ്തുകാരുടെ മാധ്യമങ്ങള്‍ നോക്കൂ. 90 ശതമാനവും മറ്റുള്ളവരെ ചെളിവാരിയെറിയുന്നവയാണ ്. ഒരു ദൈവദാസന് തെറ്റു പറ്റിയെങ്കില് അയാളുടെ വായില്‍ നിന്ന് അബന്ധത്തില് എന്തെങ്കിലും വീണു പോയെങ്കില്‍ അത് ജനങ്ങണളിലെത്തിക്കാനും ആ ദൈവദാസനെ താറടിച്ചു കാണിക്കാനും ക്രിസ്ത്യന് മാധ്യമങ്ങള്‍ക്ക് എന്തൊരു ഉത്സാഹമാണ ്. അങ്ങിനെയുള്ള മാധ്യമങ്ങള്‍ ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നും ജനങ്ങളെ അകറ്റുകയാണ ് ചെയ്യുന്നത്.
ടി.എസ് ബാലനെ പോലെയുള്ളവര് എഴുതന്നത് വായിച്ചാല്‍ നമുക്ക് ആത്മീയമായ പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാകുന്നതെന്ന് വായനക്കാര് ആലോചിച്ചു നോക്കണം. ആത്മീയമായി അധപതിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ വായിക്കരുത്.
കപട നാണയങ്ങളെ എങ്ങിനെ തിരിച്ചറിയും? അവരുടെ വലയില്‍ കുടുങ്ങാതിരിക്കാന് അവരുടെ സ്വഭാവമറിയേണ്ടേ എന്നാവും അടുത്ത സ്വാഭാവികമായ ചോദ്യം.
വചനം അനുസരിക്കുന്ന വ്യക്തിയാണെങ്കില്, വചനത്തില്‍ പിടിപാടുണ്ടെങ്കില്, പ്രാര്ത്ഥനയും ദൈവവുമായുള്ള ബന്ധവും ഉണ്ടെങ്കില് ഒരു കള്ള പ്രവാചകനും നിങ്ങളെ വഴിതെറ്റിക്കില്ല. അതിന ് വേണ്ടി അവരുടെ ജീവചരിത്രം മൂഴുവന് ഉള്‍കൊണ്ട് നിങ്ങളുടെ മനസ്സ് മലിനമാക്കാതിരുന്നാല്‍ മാത്രം മതി.

No comments:

Post a Comment