കഴിഞ്ഞ ദിവസം കൊച്ചിയിലെ എ.ജെ ഹാളിൽ പെന്തകോസ്തുകാരുടെ ഒരു യോഗം നടന്നു. തിരുവനന്തപുരം സ്വദേശിയായ പ്രശസ്തനായൊരു സുവിശേഷ പ്രവർത്തകനായിരുന്നു പ്രസംഗകൻ.
എല്ലാവരും സ്തുതിച്ചാട്ടെ, എല്ലാവരും ആമേൻ പറഞ്ഞാട്ടെ എന്നിങ്ങനെ പ്രസംഗകൻ ജനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എന്തിനാണ് പ്രസംഗകർ ഇത്തരത്തിൽ ജനത്തെ കൊണ്ട് സ്തുതിപ്പിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ദൈവവും തന്റെ ഭക്തന്മാരും തമ്മിൽ പവിത്രവും തീവ്രവുമായ ഒരു ബന്ധമാണ് നിലനിൽക്കുന്നത്. ഭാര്യാഭർതൃ ബന്ധത്തെക്കാൾ ഉദാത്തമാണത്.
മറ്റൊരാൾ പറയുന്നത് കേട്ട് ഭാര്യയെ സ്നേഹിക്കുന്നുവെന്ന് പറയുന്നത് എത്ര അരോചകമാണ്. എന്നെങ്കിലും നമ്മുടെ പാസ്റ്റർ മാർ ഇത് മനസ്സിലാക്കുമോ?